"മോഹം"
നിറഞ്ഞു
കവിഞ്ഞൊഴുകി
പുഴയൊന്ന്.
ദിശയറിയാതൊരു
കടലാസ്സ് കപ്പൽ
അതിലൂടൊഴുകി
വരുന്നു;
കുഞ്ഞനെറുംപു
ഭയമില്ലാതെ
മൂളിപ്പാട്ടുംപാടി
അമരത്തുണ്ടു.
പാമരമില്ല,പങ്കായവും.
കാറ്റും കോളും
തോർന്നാൽ
എത്തും എവിടെങ്കിലും
എത്തിയാൽ എത്തട്ടെ
നെന്മണിയിലെ
സ്വർണാക്ഷരങ്ങൾ
വൃഥാവിലാവില്ലല്ലോ?
കവിഞ്ഞൊഴുകി
പുഴയൊന്ന്.
ദിശയറിയാതൊരു
കടലാസ്സ് കപ്പൽ
അതിലൂടൊഴുകി
വരുന്നു;
കുഞ്ഞനെറുംപു
ഭയമില്ലാതെ
മൂളിപ്പാട്ടുംപാടി
അമരത്തുണ്ടു.
പാമരമില്ല,പങ്കായവും.
കാറ്റും കോളും
തോർന്നാൽ
എത്തും എവിടെങ്കിലും
എത്തിയാൽ എത്തട്ടെ
നെന്മണിയിലെ
സ്വർണാക്ഷരങ്ങൾ
വൃഥാവിലാവില്ലല്ലോ?