2015 ഏപ്രിൽ 8, ബുധനാഴ്‌ച

കള്ളനു കഞ്ഞി വെയ്ക്കുന്നവർ

കള്ളനു കഞ്ഞി വെയ്ക്കുന്നവർ

"നിലാവേ നീയറിയുന്നുവോ
നിയതിയുടെ നിനവുകൾ
പലകുറി പണിയുന്നു...

വീണ്ടും അഴിയ്ക്കുന്നു
പ്രപഞ്ച സീമതൻ
സ്മൃതി ദർപ്പണങ്ങൾ
തച്ചുടക്കുമീ കാലകേയന്മാർ
ചോരന്മാർ അടിച്ചു
മാററുമീ മോഹത്തിൻ മുത്തുകൾ
ഇലപോലുമറിയാതെ
തിരിച്ചു പോവുന്നു നീ
മണ്ണിനുപോലും സ്വന്തമാകാത്തവൻ
മററാർക്കോ മണിമാളിക
പണിയുന്നവൻ വൃഥാ
കൊണ്ടുപോകില്ലിവർ
അപരലോകത്തൊന്നും
മറ്റാന് കഞ്ഞി വെയ്ക്കുന്നവൻ
കൊന്നാൽ പാപം തിന്നാൽ
തീരാത്തവൻ എന്നേ പിണം
"

 

കരയല്ലേ




              കരയല്ലേ

 കരയല്ലേ നോവുമീ ഹൃദയത്തിൻ
 ഗദ്ഗദം മറ്റാരുമറിയല്ലേ
മനസ്സിൽ അഗ്നിതൻ
നെരിപ്പോടെരിയുമ്പോഴും...
കണ്ണിൽ പ്രളയജലം
പെരുകുമ്പോളും
കരയല്ലേ
ഒരു തുള്ളി കണ്ണീർ
പോലും പൊഴിയല്ലേ
സഹനത്തിൻ മുഖമുദ്രയില്ലേ നമ്മിൽ

വിഷുക്കണി

                 വിഷുക്കണി

നറുമണമുതിരും പുതുമലരിയിലൊരു

മേടമാസ പക്ഷി ചിറകുനീർത്തി

സുവർണ്ണ ശലാകത്തൊങ്ങൽ ചാർത്തി

പൂക്കണി വയ്ക്കാൻ കൊന്നയൊരുങ്ങി

കുഞ്ഞിക്കണ്ണിൽ സ്വപ്നങ്ങളുമായ്

അണ്ണാർക്കണ്ണനും തന്നാളായി

താമ്പാളത്തിൽ ഫലമൂലാദികൾ,

വെള്ളിവിളക്കിൽ നറുനെയ്ദീപം,

സ്വർണ്ണക്കസവിൻപുടവയ്ക്കുള്ളിൽ

പളപളെമിന്നും പൊന്നിൻപവനും

അരികത്തൊരു പൊൻകിണ്ണത്തിൽ

അരമണി ചാർത്തിയൊരുണ്ണിക്കണ്ണൻ

ഏഴുതിരിയിട്ട പൊൻവിളക്കും

അതിനൊപ്പം കിലുങ്ങുന്ന അരമണിയും

കണികാണാനായ് കണ്ണും പൊത്തി

കാത്തിരിക്കുന്നൊരുണ്ണിക്കിടാവായ്

മാറുന്നു ഞാനും പൊന്നുണ്ണിക്കണ്ണാ