പുലർകാലം
അങ്ങ് കിഴക്കൊരു വെള്ളിക്കിണ്ണം
തുള്ളിത്തുള്ളി വരുന്നുണ്ടേ;
ഇങ്ങേ മലയിൽ പുലരിപ്പെണ്ണും
പുഴയിൽ പമ്മിയിരുപ്പുണ്ടേ;
തലയിൽ തൊപ്പീം കൈയ്യിൽ കൊട്ടേം
കർഷകരൊപ്പമൊരുങ്ങുന്നേ;
അകിടിൽ പാലു ചുരത്തിക്കൊണ്ട്
പൈക്കൾ തൊടിയിൽ നില്പുണ്ടേ;
വായിൽ പാൽപ്പത വച്ചും കൊണ്ടേ
ഉണ്ണിക്കിടാവും നടപ്പുണ്ടേ;
കാകാ കാകാ പാടിക്കൊണ്ട്
കാക്കപ്പെണ്ണ് പറക്കുന്നേ.
എല്ലാം നോക്കി കണ്ണുമടച്ചു
പൂച്ചപെണ്ണുമിരിപ്പുണ്ട്.
കയ്യിൽ ചൂലും വച്ചും കൊണ്ടേ
അമ്മയുമവിടെ നടപ്പുണ്ട്;
കട്ടൻചായ കുടിച്ചും കൊണ്ടേ
അച്ഛനുമരികിൽ നിൽപ്പുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ