2015 ജൂലൈ 2, വ്യാഴാഴ്‌ച

ETHIRELPPU

എതിരേല്പ്

ഓണവില്ലിൻ ജാലകം

തുറന്നെത്തിനോക്കുന്നു

ഓലേഞ്ഞാലിക്കുരുവി;

ഞാറ്റുപാട്ടിൻ ഈണവുമായി

വയലേലകൾ

തുയിലുണർന്നു.

ഊഞ്ഞാലിൻ കമ്പുകളിൽ

ഊയലാടി ഉണ്ണികളും

കൊയ്ത്തുപാട്ടിൻ

താളങ്ങളിൽ പൈക്കിടാവും

തലയിളക്കി
കൈക്കുടന്ന നിറയെ
മധുചഷകവുമായി
ചിരിതൂകി നിന്നു
പുഷ്പദളങ്ങൾ.
പ്രേമത്തിൻ ലാസ്യവുമായ്‌

കരിവണ്ടും മുരളുകയായ്.
നാണത്തിൻ നിറകുടമായ്
പൂവെല്ലാം തലതാഴ്ത്തി

ഓണത്തെയെതിരേൽക്കാൻ
കാർമേഘം തിരയിളക്കി.

അലകടലിൽ നീരാടി
പകലോനും തലനീട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ