ASTHAMAYAM
ചക്രവാളചുമരിൽ
ചാരിയിരുന്നു
സന്ധ്യയുറങ്ങിയോ?
മുഖം നിറയെ
ആരോ വാരിത്തേച്ച
കടുത്ത ചായക്കൂട്ടുകൾ
കഴുകിക്കളയാൻ
പകലോൻ
കടലിന്നഗാധതയിലേക്ക്
ചാടിയിറങ്ങി.
കുറെയേറെ നിറക്കൂട്ടുകൾ
അന്തിമാനത്തേക്കു
തട്ടിത്തൂവിയോ?
സന്ധ്യയുടെ
തൂനിശ്വാസമേറ്റു
തിങ്കളുറങ്ങിയോ?
ഇളം ചുണ്ടിൽ
അമ്മിഞ്ഞപ്പാലുമായ്.
തൊട്ടുതലോടിയിളം
തെന്നലുമുറങ്ങിയോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ