--^--ശംഖൊലി--^--
***
സ്വർണ്ണ രുദ്രാക്ഷം ഇന്ന്
കഴുത്തിലണിയുമ്പോൾ
ദീപ്തമായമ്മതൻ ശോണാധരം.
ഭക്തിതൻ ലേബലിൽ
മുക്തിതൻ മാറ്റുരയ്ക്കാം;
മറ്റുള്ളവർ തൻ കണ്ണിൽ
വെട്ടപ്പെടാതെയുമിരിക്കാം;
വമ്പൻ സാമ്രാജ്യങ്ങൾ
വെട്ടിപിടിക്കുമ്പോഴെല്ലാം
കൈപിടിച്ച് കാലിടറാതെ
കുഴിയിലടരാതെ
നെഞ്ചോടമർത്തി
ഇണ്ടലറിയിക്കാതഞ്ചും
വലുതാക്കിയതാരോർക്കാൻ?
സ്വർണക്കൊടിമരവും
കാരുണ്യഭാരവും
പേറി ചുമലുകൾ
ചായുമ്പോഴും
പെറ്റമ്മയ്ക്കല്പം
മധുരം, കയ്പായാലും!
രുചിച്ചോ എന്നോർമിക്കാൻ
മറന്നിരിക്കുന്നോർ;
മറന്നോട്ടെ
അമ്മയ്ക്ക് തങ്ങാനിടം
കണ്ടുവച്ചല്ലോമക്കൾ
സ്വർണം കെട്ടിയ
രുദ്രാക്ഷവും കാഷായ
വസ്ത്രവും.
തളരുമ്പോൾ കൂട്ടിനു
ശരണാലയവും.
Bhanumohan
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ