2016 ഒക്‌ടോബർ 10, തിങ്കളാഴ്‌ച

Donkey and the Koel

പണ്ട് പണ്ട് വളരെ പണ്ട് ഒരു ഗ്രാമത്തിൽ
ഒരു സുന്ദരിക്കുയിൽ പാർത്തിരുന്നു. കണ്മഷിയെ
വെല്ലുന്ന കറുകറുത്ത,അഴകുള്ള, അവളുടെ പാട്ടുകേട്ടാണ്
ആ ഗ്രാമം ഉണരുന്നത്. ആ ഗ്രാമത്തിലെ ഒരു കർഷകന്
ഒരു കഴുതയുണ്ടായിരുന്നു. നേരം വെളുത്താൽ പകലന്തിയോളം
പണിയെടുത്താൽ വയറുനിറയെ ഭക്ഷണം കിട്ടുമായിരുന്നവന്.
എന്നും പാട്ടും പാടി പറന്നുനടക്കുന്ന കുയിലിനോട് അവനു
അസൂയയായിരുന്നു. ഒരു ദിവസം കഴുത കുയിലിനോട് പറഞ്ഞു
"എടാ നിന്റെ മനോഹരമായ പാട്ട് എനിക്കുകൂടിയൊന്നു പഠിപ്പിച്ചു
തരാമോ? കുയിലിന്‌ ഉള്ളിൽ ചിരി വന്നു. "നിന്റെ ശബ്‌ദം പാട്ടുപാടാൻ
അനുയോജ്യമല്ല." കുയിൽ കഴുതയോടു പറഞ്ഞു . " നിനക്ക് ഞാൻ
ഒരുപാടു ധാന്യമണികൾ തരാം.
എങ്ങനെയെങ്കിലും എനിക്ക് പാട്ട് പഠിപ്പിച്ചു തന്നാൽ മതി "കഴുത
കരയാൻ തുടങ്ങി . " എന്നാൽ ശരി. ഞാൻ പഠിപ്പിക്കാം. രാത്രി എല്ലാവരും
ഉറങ്ങിക്കഴിയുമ്പോൾ മാത്രം വളരെ പതിയെ പാടി പഠിച്ചാൽ മതി.പാട്ട് പഠിപ്പിക്കുമ്പോൾ കുയിൽ പ്രത്യേകം പറഞ്ഞിരുന്നു.
കർഷകൻ ഉറങ്ങിയശേഷം വളരെ പതുക്കെയേ പാട്ടുപാടാവു.
" കുയിൽ കഴുതയെ പാട്ട് പാടാൻ പഠിപ്പിച്ചു തുടങ്ങി.
........................-----------.................
........രാത്രിയായി. പകലത്തെ അധ്വാനവും കഴിഞ്ഞു
കർഷകൻ ഉറങ്ങിത്തുടങ്ങിയതേയുള്ളു. പെട്ടെന്നതാ
പുറത്തുനിന്നും ഉറക്കെ കരയുന്നതുപോലൊരു ശബ്‍ദം.
കർഷകൻ പുറത്തേക്കിറങ്ങിനോക്കി. അതാ കഴുത
ചമ്രം പടിഞ്ഞിരുന്നു പാടുകയാണ്. സാ...രീ... ഗ ..മ ......
കർഷകന് ദേഷ്യം വന്നു. അവന്റൊരു പാട്ട്.മനുഷ്യരെ
ഉറങ്ങാനും സമ്മതിക്കില്ല എന്ന് പറഞ്ഞു ഒരു മുട്ടൻ
വടിയെടുത്തു കർഷകൻ കഴുതയെ പൊതിരെത്തല്ലി. .....
നേരം വെളുത്തു പതിവുപോലെ കുയിൽ കഴുതയുടെ
അടുത്ത് വന്നു. "ഇന്നലെ പാടി പഠിച്ചോ. ആരും കേട്ടില്ലല്ലോ?" "
സുഹൃത്തേ ഇന്നലെ പാട്ടിനേക്കാൾ നല്ലൊരു കാര്യം ഞാൻ
പഠിച്ചു. ഓരോ സൃഷ്ടിക്കും ദൈവം ഓരോ കഴിവ് നൽകി
യിട്ടുണ്ട്. മറ്റൊരാളെപ്പോലെയാകണമെന്ന ദുർമോഹം
ആർക്കും നല്ലതല്ല. " " അതുകൊണ്ടു നീതന്നെ പാട്ടുപാടി
എല്ലാവർക്കും സന്തോഷം നല്കിക്കൊള്ളു."എന്താ
കുഞ്ഞുങ്ങളെ കഥ ഇഷ്ടപ്പെട്ടോ. വായിച്ചെങ്കിൽ
അഭിപ്രായം പറയണേ..

തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ